Saturday, February 1, 2014

മഴപ്പാട്ടുകാരന്.....


കുട മറന്ന്,
സ്വയമലിഞ്ഞ്,
കരിമ്പനുടുപ്പ്-
മഴ കുതിര്‍ന്ന്‍
നടന്നു പോകുന്നു
നീരിഴകളില്‍
കവിത കോര്‍ക്കുമൊരുവന്‍..

ഒരേ മഴയെന്ന്
വഴിയരികില്‍
ചില്ലയിളക്കി-
യിലക്കണ്ണുഴിഞ്ഞ്
നനഞ്ഞൊരു മരം.

മഴയൊഴിഞ്ഞ്
വെയിലാളുമ്പോള്‍
തിരികെ വരും,
തണലിലിരുന്നൊരു
പാട്ടു മൂളും,
വേരില്‍ നിന്നൊരു
വിളി കേട്ടപോല്‍
ചില പൂക്കളപ്പോള്‍
ഞെട്ടുകളെ കൈവിടും.






2 comments: