ഒന്നാം പുറത്തു നിന്ന്
പതിനൊന്നാം പുറത്തേക്ക്,
പിന്നെയേതോ
കാണാപ്പുറത്തേക്ക്,
ഉറുമ്പിന്റെ മൌനജാഥ പോലെ-
യൊഴിഞ്ഞു പോകുന്നു
ചില "വാര്‍ത്തകള്‍" ''.
എരിവ് രുചിച്ചു
കുഴഞ്ഞു പോയ നാവ്
ഒച്ചയടക്കി-
യലസ മൌനത്തില്‍
ചുരുണ്ടു കൂടുന്നു.
ഉറുമ്പിറുക്കലിന്‍ നോവു-
മെന്റേതെങ്കി-
ലോര്‍ത്തു വയ്ക്കുന്നു,
ചീന്തിപ്പോയ ചിലരെ
എത്രയെളുപ്പം,
എത്ര വേഗം
മറന്നു പോകുന്നു !
image courtesy:google images